മദ്യവര്‍ജനം നടപ്പാക്കുമെന്നു പറഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് കേരളം കുടിച്ചുതീര്‍ത്തത് 65000 കോടിയുടെ മദ്യം. പ്രളയങ്ങളും, കോവിഡും മുക്കിയ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് 25000 കോടിയുടെ മദ്യവും കുടിച്ചുതീര്‍ത്തു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനേക്കാള്‍ 17000 കോടി രൂപയുടെ അധികമദ്യമാണ് ഇടതുസര്‍ക്കാരിന്റെ കാലത്ത് ബവ്റിജസ് കോര്പറേഷന് വിറ്റഴിച്ചതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
സംസ്ഥാനം മദ്യത്തിനായി കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് ചെലവാക്കിയത് അറുപത്തിനാലായിരത്തി അറുന്നൂറ്റിപത്തൊന്പതുകോടി രൂപ. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 47,624 കോടിയായിരുന്നു മദ്യവില്പന.
ഇടതു സര്‍ക്കാര്‍ വന്നതിനുശേഷം 2016-17 ല്‍ 12142 കോടിയും, 2017-18ല്‍ 12937 കോടിയും, 2018-19 ല്‍ 14508 കോടിയും മദ്യത്തിനായി കേരളം ചെലവിട്ടു. 2019-20ല്‍ 14700 കോടിയെന്ന റെക്കോര്‍ഡ് വില്‍പനയിലുമെത്തി. കോവിഡ് പിടിമുറുക്കി മദ്യവിതരണം നിലച്ചതുകൊണ്ട് ഈ സാമ്പത്തികവര്‍ഷം 10340 കോടിക്കു മാത്രമേ കുടിച്ചിട്ടുള്ളു.
ആഭ്യന്തര കലഹത്തിന്റെ പേരില്‍ യു.ഡി.എഫ് പൂട്ടിയ മുഴുവന്‍ ബാറുകളും തുറന്നുകൊടുത്ത എല്‍.ഡി.എഫ് സര്‍ക്കാര്‍ പുതുതായി ഇരുന്നൂറെണ്ണം അനുവദിക്കുകയും ചെയ്തു. ഒന്‍പതു ക്ലബ്ബുകള്‍ക്കും പുതുതായി ബാര്‍ ലൈസന്‍സ് നല്കി.
സംസ്ഥാനത്തിന്റെ ശരാശരി വാര്‍ഷിക വരുമാനമായ അറുപത്തി അയ്യായിരം കോടിരൂപയ്ക്ക് തുല്യമായ തുകയാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് മദ്യ ഉപഭോക്താക്കളില്‍നിന്ന് ലഭിച്ചത്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആറുതവണ മദ്യത്തിന് വില വര്‍ധിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക