നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുകയാണെങ്കില്‍ സംഘപരിവാര്‍ പിന്തുണ സ്വീകരിക്കില്ലെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. യുഡിഎഫ് അടക്കമുള്ള ആരുടേയും പിന്തുണ സ്വീകരിക്കും, എന്നാല്‍ മത്സരം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തന്നെയായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
‘ മുഖ്യമന്ത്രിയുടെ കാല് പിടിച്ച് കരഞ്ഞിട്ടും ഈ നിമിഷം വരെ എന്റെ മക്കള്‍ക്ക് നീതി ലഭിച്ചിട്ടില്ല. അതേ നേരില്‍ കണ്ട് ചോദിക്കാനുള്ള അവസരമായി ഞാന്‍ ഇതിനെ കാണുന്നു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞ ഉറപ്പിന് എത്രത്തോളം സത്യസന്ധ്യതയുണ്ട്.’ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ചോദിക്കുന്നു.
തനിക്ക് രണ്ട് മക്കളെയാണ് നഷ്ടപ്പെട്ടതെന്നും മൂത്തമകളുടെ കേസ് മാത്രമാണ് സര്‍ക്കാര്‍ സിബിെഎക്ക് വിട്ടതെന്നും അവര്‍ വ്യക്തമാക്കി. അച്ഛനെ കൊണ്ട് കുറ്റമേറ്റെടുപ്പിക്കാന് ശ്രമിക്കുന്നവര്‍ പോലും ഇപ്പോള്‍ സര്‍വ്വീസില്‍ ഇരിക്കുന്നുണ്ടെന്നും അമ്മ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക