കർണാടകയിൽ ഏറെ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു ഓപ്പറേഷൻ കമല. വിവാദ വിഷയത്തിൽ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്കെതിരെ അന്വേഷണത്തിന് അനുമതി നൽകിയിരിക്കുകയാണ് ഹൈക്കോടതി. കർണാടകയിൽ സഖ്യ സർക്കാരിനെ താഴെ ഇറക്കുന്നതിനു വേണ്ടി ജെഡിഎസ് എംഎൽഎയെ കൂറുമാറ്റുന്നതിനായി അദ്ദേഹത്തിന്റെ മകന് പദവിയും ഒപ്പം പണവും വാഗ്ദാനം ചെയ്തുവെന്ന കേസിലാണ് ബിഎസ് യെദ്യൂരപ്പ അന്വേഷണം നേരിടേണ്ടി വരിക.
പെട്ടെന്ന് ശരീരഭാരം കുറയ്ക്കണോ? വ്യായാമത്തിന് മുന്‍പ് ഇങ്ങനെ ചെയ്യൂ…
ഗുർമിത്കൽ എംഎൽഎ നാഗന ഗൗഡ കണ്ഡകൂർ കൂറുമാറുന്നതിനായി അദ്ദേഹത്തിന്റെ മകനായ ശരണ ഗൗഡയ്ക്ക് മന്ത്രിപദവിയും 10 കോടി രൂപയും തിരഞ്ഞെടുപ്പുസഹായവും വാഗ്ദാനം ചെയ്തെന്നാണ് പരാതി. എംഎൽഎ നാഗന ഗൗഡ തന്നെയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ച് പരാതി നൽകിയത്. നേരത്തെ അന്വേഷണം സ്റ്റേ ചെയ്ത 2019 ഫെബ്രുവരിയിലെ മുൻകാല ഉത്തരവ് തള്ളിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ആര്‍ത്തവ ദിനങ്ങളിലെ അസ്വസ്ഥകള്‍ അകറ്റാന്‍ ഈ കാര്യങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക