തൃശൂര്‍ :അപൂര്‍വ രോഗബാധിതയായ ആറരവയസുകാരിയുടെ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി മല്‍സ്യത്തൊഴിലാളികളായ അച്ഛനും അമ്മയും.
തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി രുദ്രനന്ദിനി ഒരു മാസമായി കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലാണ്.
കളിച്ചു നടക്കേണ്ട പ്രായത്തില്‍ ജീവന് നിലനിര്‍ത്താന്‍ അടിയന്തര ചികില്‍സയ്ക്കായുള്ള ശസ്ത്രിക്രിയയ്ക്ക് ഒരുങ്ങുകയാണ് രുദ്രനന്ദിനി. ഒന്നാം ക്ലാസില്‍
ചേര്‍ത്തെങ്കിലും സ്ക്കൂളില്‍ പോകാനായിട്ടില്ല. ആഗ്രഹമുണ്ടെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ അനുവദിച്ചില്ല. പതിനായിരത്തില്‍ ഒരാള്‍ക്ക് കണ്ടുവരുന്ന എന്‍സിഎല്‍ എന്ന രോഗമാണ് രുദ്രനന്ദിനിക്ക്. രോഗത്തിന്റെ ഭാഗമായി കഴിക്കുന്ന ഭക്ഷണത്തിന്റെ അംശം കുട്ടിയുടെ ശ്വാസകോശത്തിലേക്ക് എത്തി സ്ഥിതി വഷളാക്കി. ഇടയ്ക്ക് ട്യൂബിലൂടെ നല്കുന്ന പാല് മാത്രമാണ് ഇപ്പോള്‍ ആഹാരം. അനങ്ങാന്‍ പോലുമാകാത്ത തരത്തില്‍ ആരോഗ്യനില ഗുരുതരമാണ്. . തുടര്‍ ശസ്ത്രിക്രിയ അടിയന്തരമായി വേണം. രുദ്രനന്ദിനിയുടെ ചേച്ചി സാധിക ഇതേ രോഗം ബാധിച്ചാണ് മൂന്ന് വര്‍ഷം മുന്‍പ് മരിച്ചത്. ഏകമകളെ മരണത്തിന് വിട്ടുകൊടുക്കാന്‍ ഈ അമ്മയ്ക്കാവില്ല. നിസ്സഹായത നിറഞ്ഞ വാക്കുകള്‍.
രണ്ട് മക്കളുടെയും ചികില്‍സയ്ക്ക് ഇതിനോടകംതന്നെ പത്ത് ലക്ഷം രൂപയിലധികം ചെലവായി കഴിഞ്ഞു. മകള്‍ക്കൊപ്പം ആശുപത്രിയില്‍ കഴിയുന്ന അമ്മക്ക് മറ്റ് ജോലികള്‍ക്ക് പോകാനും സാധിക്കില്ല. സുമനസുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക