തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. താൽക്കാലിക കൊടിമരത്തിലാണ് കൊടിയേറ്റ് നടത്തുന്നത്. ആഘോഷങ്ങൾക്കും ആരവങ്ങൾക്കും പരിധി നിശ്ചയിച്ചാണ് ഇത്തവണ പൂരം നടത്തുന്നത്. ഏപ്രിൽ 23 നാണ് പൂരം നടക്കുന്നത്. ഇത്തവണ പാറമേക്കാവ് പത്മനാഭനാണ് തിടമ്പേറ്റുന്നത്. ഇരു ക്ഷേത്രങ്ങളിലും ദേശക്കാരാണ് കൊടിയേറ്റ് നടത്തുക. 11.15നും 12നും ഇടയിൽ തിരുവമ്പാടിയിലും, 11.30നും 12.05നും ഇടയിൽ പാറമേക്കാവിലും കൊടിയേറും.
കൊടിയേറ്റത്തിന് ശേഷമാണ് പാറമേക്കാവ് ഭഗവതിയെ എഴുന്നള്ളിക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇത്തവണ പൂരം ആഘോഷിക്കുന്നത്. അതിനാൽ തന്നെ ഇത്തവണ രണ്ടു ക്ഷേത്രങ്ങളിലും വീടുകളിലെത്തി പൂരപ്പറ എടുക്കുന്ന ചടങ്ങ് ഉണ്ടാകില്ല. എല്ലാ ദിവസവും പക്ഷെ ക്ഷേത്രത്തിൽ ചടങ്ങു നടത്താം. പൂരത്തിൽ പങ്കെടുക്കുന്നവർക്ക് പാസ് നിർബന്ധമാണ്
Mi 11 സീരിസിലെ എംഐ 11 അൾട്രാ ഏപ്രിൽ 23ന് ഇന്ത്യയിൽ , കൂടുതൽ ഫോണുകൾ അവതരിപ്പിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക