കൊവിഡ് വ്യാപനത്തിന് പിന്നാലെ അതിദയനീയവും അത്യന്തം വേദനാജനകവുമായ വാര്‍ത്തകളാണ് ഉത്തര്‍പ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഏറ്റവും ഒടുവിലായി, മരിച്ച ഭാര്യയുടെ മൃതദേഹം സംസ്കരിക്കാന്‍ സ്ഥലം കണ്ടെത്താനാവാതെ തെരുവില്‍ അലയുന്ന വൃദ്ധന്റെ വാര്‍ത്തയാണ് പുറത്തുവരുന്നത്. കോട്്വാലി അംബര്‍പൂര്‍ സ്വദേശിയായ തിലക്ധാരി സിംഗിനാണ് ഇത്തരമൊരു ദുരനുഭവമുണ്ടായത്.
തിങ്കളാഴ്ചയാണ് ഇദ്ദേഹത്തിന്റെ 50കാരിയായ ഭാര്യ രാജ്കുമാരി മരിച്ചത്. വര്‍ഷങ്ങളായി വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ കൊണ്ട് അവശയായിരുന്നു രാജ്കുമാരി. എന്നാല്‍ ഇവര്‍ മരിച്ചത് കൊവിഡ് ബാധിച്ചാണെന്ന് ചിലര്‍ പ്രചരിപ്പിച്ചതോടെയാണ് മൃതദേഹം സംസ്കരിക്കാന്‍ പോലും തിലക്ധാരി സിംഗിന് സ്ഥലം ലഭിക്കാതിരുന്നത്.
തുടര്‍ന്ന് ഇദ്ദേഹം മൃതദേഹം സൈക്കിളില്‍ വച്ച് ശ്മശാനം അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. ഈ യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
മൃതദേഹം സൈക്കിളില്‍ വഹിച്ച് കൊണ്ടു പോകുന്നതിന്റെയും ഇതിനിടയില്‍ വിശ്രമിക്കാന്‍ റോഡരികില്‍ ഇരിക്കുന്നതിന്റെയും ചിത്രങ്ങളാണ് പുറത്തുവന്നത്.
സംഭവം പ്രാദേശികമാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പൊലീസ് എത്തിയാണ് മൃതദേഹം സംസ്കരിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. അതേസമയം, മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പ്രാദേശികമാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.
സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ഉയരുന്നത്. ഇതാണോ ബിജെപിയും നേതാക്കളും വാഴ്ത്തി പാടുന്ന ഉത്തര്‍പ്രദേശ് മോഡല്‍ എന്നാണ് പലരും ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക