നേസല്‍ വാക്സിന് കുത്തിവെപ്പിനെക്കാള്‍ എളുപ്പമാര്‍ഗമായതിനാല്‍ അത് വിപണിയില്‍ എത്തിയാല്‍ ജനപ്രീയമായി തീരും എന്നതില്‍ സംശയമില്ലെന്ന് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന നേസല്‍ വാക്സിനുകള്‍ കുട്ടികളിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ഇവ ശ്വാസകോശ നാളികള്‍ക്ക് പ്രതിരോധം നല്‍കും. മുതിര്‍ന്നവര്‍ക്ക്, പ്രത്യേകിച്ച് അധ്യാപകര്‍ക്ക് വാക്സിന് നല്‍കേണ്ടത് അത്യാവശ്യമാണ്.
രോഗവ്യാപന സാധ്യത കുറഞ്ഞെങ്കില്‍ മാത്രമേ സ്കൂളുകള്‍ വീണ്ടും തുറക്കാനാവൂ. ആത്യന്തികമായി കുട്ടികള്‍ക്ക് വാക്സിന് നല്‍കും. എന്നാല്‍ ഈ വര്‍ഷം അത് നടപ്പിലാകും എന്ന് കരുതുന്നില്ല, കമ്മ്യൂണിറ്റി ട്രാന്സ്മിഷന് കുറയുമ്പോള്‍ സ്കൂളുകള്‍ തുറക്കണം.
മറ്റ് മുന്‍കരുതലുകള്‍ക്കൊപ്പം ബാക്കി രാജ്യങ്ങളും അതാണ് ചെയ്തത്. അധ്യാപകര്‍ക്ക് വാക്സിനേഷന് നല്കിയാല്, അതൊരു വലിയ ചുവടുവെപ്പായിരിക്കും.
സാധാരണ രീതിയില്‍ കുത്തിവെയ്പ്പിനും മറ്റുമായി എടുക്കുന്ന കാലതാമസമോ ഒന്നും തന്നെ വരുന്നില്ല. നേസല്‍ ഡോസ് വാക്സീന് സിംഗിള്‍ ഡോസ് വാക്സിനാണെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
മൂക്കിലൂടെ നല്കുന്നതുകൊണ്ട് തന്നെ ശരീരത്തില്‍ അതിവേഗം പ്രവര്‍ത്തിച്ചു തുടങ്ങുന്ന നേസല്‍ വാക്സിന് സാധാരണ വാക്സിനെക്കാള്‍ ഫലപ്രദമാണെന്നാണ് വിദഗ്ധ അഭിപ്രായം.
ശരീരത്തിലെത്തി വളരെ വേഗത്തില്‍ രോഗ പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ നേസല്‍ വാക്സിന് സഹായിക്കുന്നു. കൊറോണ വൈറസ് മൂക്കിലൂടെ പ്രവേശിച്ച് ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന അതേ രീതിയിലൂടെയാണ് നേസല്‍ വാക്സിന് പ്രവര്‍ത്തിക്കുക.
ഓരോ നാസാദ്വാരത്തിലും 0.1 മില്ലി.ലി വാക്സിനാണ് നല്‍കേണ്ടതെന്നാണ് നിര്‍ദ്ദേശം.
കുട്ടികള്‍ക്ക് അണുബാധയില്‍ നിന്ന് മുക്തരല്ലെന്നും എന്നാല്‍ ആഘാതം വളരെ കുറവാണെന്നും കഴിഞ്ഞ ദിവസം കേന്ദ്രം അറിയിച്ചിരുന്നു. കുട്ടികള്‍ക്ക് കൊവിഡ് ബാധിച്ചാല്‍, ഒന്നുകില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ല അല്ലെങ്കില്‍ കുറഞ്ഞ ലക്ഷണങ്ങളാകും ഉണ്ടാവുക.
അവര്‍ക്ക് പൊതുവെ ആശുപത്രിയില്‍ പ്രവേശനം ആവശ്യമില്ലെന്നുമായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പത്രസമ്മേളനത്തില്‍ നീതി ആയോഗ അംഗം വി കെ പോള്‍ അറിയിച്ചത്.
കുട്ടികള്‍ക്കിടയില്‍ കൊവിഡ് ചികിത്സിക്കുന്നതിനായി ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ദ്ധിപ്പിക്കണമെന്നും എന്നാല്‍ പ്രക്ഷേപണ ശൃംഖലയുടെ ഭാഗമാകാന്‍ അവരെ അനുവദിക്കാതിരിക്കുകയെന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക