പതഞ്ജലി ഉടമ ബാബാ രാംദേവിനെതിരായ കേസ് പിൻവലിക്കാമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. എന്നാൽ കേസ് പിൻവലിക്കണമെങ്കിൽ അലോപ്പതിക്കെതിരായ പ്രസ്താവന പിൻവലിക്കാൻ തയ്യാറാകണം. ഉത്തരാഖണ്ഡ് ഐഎംഎ കഴിഞ്ഞ ദിവസം 1000 കോടിയുടെ മാനനഷ്ട നോട്ടീസ് രാംദേവിനെതിരെ അയച്ചിരുന്നു. 15 ദിവസത്തിനുള്ളിൽ വിവാദ പരാമർശം രേഖാമൂലം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ 1000 കോടിയുടെ മാനനഷ്ടകേസ് ഫയൽ ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അലോപ്പതി വിരുദ്ധ പ്രസ്താവനയുമായി രംഗത്ത് വന്ന രാംദേവ് നിങ്ങളുടെ പിതാവിന് പോലും സ്വാമി രാംദേവിനെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്ന് വെല്ലുവിളിച്ചിരുന്നു. അലോപ്പതി മരുന്നുകൾ കാരണം ലക്ഷക്കണക്കിന് ആളുകൾ മരിച്ചുവെന്നും ചികിത്സയോ ഓക്സിജനോ ലഭിക്കാതെ മരിച്ചവരേക്കാൾ വളരെ കൂടുതലാണ് എന്നായിരുന്നു രാംദേവിന്റെ പ്രസ്താവന. അതേസമയം, അടിസ്ഥാനരഹിതമായ പ്രചരണങ്ങൾ നടത്തുന്ന രാംദേവിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐ.എം.എ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക