കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും സ്റ്റൈപ്പെന്റും നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി.
നല്ലത് ആര് ചെയ്താലും അതിനെ അഭിനദിക്കണം എന്ന് നടൻ പറഞ്ഞു. ലക്ഷദ്വീപിലെ കുട്ടികൾക്ക് ഇത് ബാധകമല്ലേ എന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം.
നല്ലത് ആര് ചെയ്താലും അത് നല്ലതാണെന്ന് പറയാൻ പറ്റണം…എന്റെ രാഷ്ട്രിയം ഇങ്ങിനെയാണ്…മോദിജി ലാൽസലാം…ഇത് ലക്ഷദീപിലെ കുട്ടികൾക്കും ബാധകമല്ലേ?…ഇല്ലെങ്കിൽ അവരെ കൂടി പെടുത്തണം
കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികള്‍ക്ക് 23 വയസാകുമ്പോഴാണ് പത്ത് ലക്ഷം കൈമാറുക. പിഎം കെയര്‍ ഫണ്ടില്‍ നിന്നാണ് പണം അനുവദിക്കുന്നത്. ഇതിനുപുറമെ അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിയിലും ഉള്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
അനാഥരാകുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനൊപ്പം പ്രതിമാസം സ്റ്റൈപെന്റും നല്‍കും. പതിനെട്ട് വയസുമുതലാണ് സ്റ്റൈപെന്റ് നല്‍കുക.
പിഎം കെയറില്‍ നിന്ന് അനുവദിക്കുന്ന പത്ത് ലക്ഷം കുട്ടിയുടെ നിക്ഷേപിച്ച് അതില്‍ നിന്നായിരിക്കും വിദ്യാഭ്യാസത്തിനും സ്റ്റൈപെന്റിനുമുള്ള പണം കണ്ടെത്തുന്നത്. 23 വയസിന് ശേഷം ഈ തുക പിന്‍വലിക്കാന്‍ കഴിയും.
പത്തുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യസ്കൂളിലോ പ്രവേശനം ഉറപ്പാക്കും. സ്വകാര്യ സ്കൂളിലാണ് പ്രവേശിപ്പിക്കപ്പെടുന്നതെങ്കില്‍ സ്കൂള്‍ ഫീസ് പിഎം കെയര്‍ ഫണ്ടില്‍ നിന്നാണ് അനുവദിക്കുക.
പതിനെട്ട് വയസുവരെയുള്ള കൂട്ടികള്‍ക്ക് സൈനിക സ്കൂളിലോ നവോദയ വിദ്യാലയത്തിലോ ആണ് പ്രവേശിപ്പിക്കും.
ഉപരിപഠനത്തിനായി വിദ്യാഭ്യാസ വായ്പ എടുക്കുന്ന പക്ഷം അതിന്റെ പലിശയും പിഎം കെയറില്‍ നിന്ന് അടയ്ക്കും. പാഠപുസ്തകങ്ങള്‍, യൂണിഫോം തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള സഹായവും ഇതോടൊപ്പം അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക