രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവര്ക്കും 2021 അവസാനത്തോടെ വാക്സിന് നല്‍കുമെന്ന
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം തട്ടിപ്പാണെന്ന് വെളിപ്പെടുത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വാക്സിന് സൗജന്യമായി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ബിഹാറിലെ മുഴുവന്‍ പേര്‍ക്കും വാക്സിന് നല്‍കുമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ഒന്നും സംഭവിച്ചില്ലെന്നും മമത ബാനർജി ആഞ്ഞടിച്ചു. വാക്സിന് കേന്ദ്രസര്‍ക്കാര്‍ സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ അഭിപ്രായത്തോട് യോജിക്കുന്നതായും മമത പറഞ്ഞു. പശ്ചിമ ബംഗാളിലെ 10കോടി വരുന്ന ജനസംഖ്യയില്‍ 1.4 കോടിയാളുകള്‍ക്ക് ഇതുവരെ വാക്സിന് നല്‍കാനായെന്നും മമത കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക