ചൈനയ്ക്ക് തിരിച്ചടിയായി അമേരിക്കയുടെ വിലക്ക്. സുരക്ഷ പ്രശ്നങ്ങളുടെ പേരില്‍ 59 ചൈനീസ് കമ്പനികള്‍ക്കാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വിലക്ക് ഏര്‍പ്പെടുത്തിയത്. ചൈനീസ് സര്‍ക്കാരുമായി അടുത്തുനില്ക്കുന്ന 59 കമ്പനികള്‍ക്കാണ് വിലക്ക്. ഓഗസ്റ്റ് രണ്ടുമുതല്‍ വിലക്ക് നിലവില്‍ വരും. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയം തന്നെയാണ് ബൈഡനും ഇക്കാര്യത്തില്‍ പിന്തുടരുന്നത്.
ചാരവൃത്തി, വിവരങ്ങള്‍ ചോര്‍ത്തല്‍ എന്നിവ തടയുന്നതിന് മുന്നോടിയായാണ് നീക്കം. ടെക് ഭീമന്മാരായ വാവെയ് അടക്കമുള്ള കമ്പനികളെയാണ് വിലക്കുന്നത്. അമേരിക്കയുടെ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ 31 കമ്പനികളെ വിലക്കാനായിരുന്നു തീരുമാനം. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അമേരിക്ക ചൈനീസ് കമ്പനികളെ വിലക്കുന്നത്. നേരത്തെ തങ്ങളുടെ 5ജി പദ്ധതിയില്‍ നിന്ന് വാവേയെ ബ്രിട്ടനും ഒഴിവാക്കിയിരുന്നു. നേരത്തെ സുരക്ഷാ പ്രശ്നം ആരോപിച്ച് ടിക് ടോക് അടക്കമുള്ള നിരവധി ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയിലും വിലക്കേര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക