തിരുവനന്തപുരം: ലോക്ഡൗണ്‍ നീട്ടി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ ആശയക്കുഴപ്പം. കര്‍ശനമായി ലോക്ഡൗണ്‍ നടപ്പാക്കുന്ന ശനിയും ഞായറും ദീര്‍ഘദൂര ബസുകള്‍ക്ക് അനുമതി നല്‍കിയതാണ് ആശയകുഴപ്പത്തിനിടയാക്കിയിരിക്കുന്നത്.
കേരളത്തില്‍ നിന്ന് ആരംഭിക്കുന്ന ദീര്‍ഘദൂര ബസുകള്‍ക്കാണോ കേരളം വഴി കടന്നുപോകുന്ന ഇതര സംസ്ഥാന ബസുകള്‍ക്കാണോ അനുമതിയെന്ന് വ്യക്തമാക്കിട്ടില്ല.
ലോക്ഡൗണ്‍ 16 വരെ നീട്ടി കൊണ്ട് ഇന്നലെ രാത്രിയാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഉള്‍പ്പടെ നിലവിലെ എല്ലാ നിയന്ത്രണങ്ങവും കര്‍ശനമായി നടപ്പാക്കുമെന്ന് വ്യക്തമാകുന്ന ഉത്തരവില്‍ ആശയകുഴപ്പങ്ങള്‍ പ്രകടമാണ്.
ചെരുപ്പുകട, തുണിക്കട, സ്വര്‍ണക്കട, കണ്ണട എന്നിവയ്ക്ക് വെള്ളിയാഴ്ച പ്രവര്‍ത്തനനുമതി കൊടുത്തിട്ടുണ്ടെങ്കിലും ശനിയും ഞായറും കര്‍ശന ലോക്ഡൗണ്‍ ആണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്.
എന്നാല്‍ ഈ ദിവസത്തെ ഏതൊക്കെ അനുമതികള്‍ എന്ന ഭാഗത്താണ് ദീര്‍ഘദൂര ബസുകള്‍ക്ക് അനുമതി നല്‍കിയത്.
അത്യാവശ്യ യാത്രകള്‍ക്ക് മാത്രം വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കുന്ന ശനിയും ഞായറും ദീര്‍ഘദൂര ബസുകള്‍ക്ക് അനുമതി നല്‍കിയതാണ് ഉത്തരവില്‍ അബന്ധം പറ്റിയോ എന്ന സംശയത്തിനിടയാക്കുന്നത്.
ഉത്തരവ് ശരിയാണെങ്കില്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടിനോ കാസര്കോടിനോ കെ.എസ്.ആര്.ടി.സിക്ക് സര്‍വീസ് നടത്താനാകൂം. എന്നാല്‍ ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താകുറിപ്പില്‍ സൂചിപ്പിച്ചിരുന്നുമില്ല.
കേരളം വഴി കടന്നപോകുന്ന ദീര്‍ഘദൂര ബസുകള്‍ക്ക് വേണ്ടിയാണ് ഉത്തരവിലെ പരാമര്‍ശമെങ്കില്‍ അതിനെ പറ്റി വ്യക്തതയില്ല. ഹോട്ടലുകളും ബേക്കറികളും തുറക്കാന്‍ രാവിലെ 9 മുതല്‍ വൈകിട്ട് 7.30 ലരെയാണ് അനുമതി,
എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ശനിയു ഞായറും ബേക്കറികളുടെയും ഹോട്ടലുകളുടെയും സമയം രാവില 7 മുതല്‍ വൈകിട്ട് 7 വരെയെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ 7 മണിക്ക് തുറന്ന ഹോട്ടലുകള്‍ തിരുവനന്തപുരത്ത് പൊലീസ് അടപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക