രണ്ടു മാസം ഗര്‍ഭിണിയായിരുന്ന 20 വയസുകാരിയായ യുവതിയാണു കൊല്ലപ്പെട്ടത്. അവിഹിത ബന്ധം സംശയിച്ച് ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു സംഭവത്തില്‍ നരേലയില്‍ താമസിക്കുന്ന ദില്‍ഷാദാണ് അറസ്റ്റിലായത്.
പ്രണയത്തിനൊടുവില്‍ ഒമ്ബത് മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. വീട്ടുകാരുമായി പിണങ്ങി ഇരുവരും വാടക വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീടിന് സമീപത്തു താമസിക്കുന്നയാളുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് സംശയിച്ചാണ് ദില്‍ഷാദ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
അയല്‍ക്കാര്‍ നല്കിയ വിവരം അനുസരിച്ചാണ് പൊലീസ് സംഘം ഇവരുടെ വീട്ടിലെത്തിയത്. ഈ സമയം കൊല്ലപ്പെട്ട ഭാര്യയുടെ മൃതദേഹത്തിനരികില്‍ കിടക്കുകയായിരുന്നു ദില്‍ഷാദെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ഇയാളെ അറസ്റ്റു ചെയ്തു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ദില്‍ഷാദ് കുറ്റം സമ്മതിച്ചു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക