കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രണ്ട് പ്രധാന ഹർജികൾ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ. വാക്സിൻ നയം, ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് എന്നിവ സംബന്ധിച്ചുള്ള ഹർജികൾ ഹൈക്കോടതി പരിഗണിക്കും. ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് കുറച്ചതുമായി ബന്ധപ്പെട്ട് ലാബ് ഉടമകൾ സമർപ്പിച്ച ഹർജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അതേസമയം, വാക്സിൻ നയം അതികം വൈകാതെ നിലവിൽ വരുമെന്നും വാക്സിനേഷന് വേണ്ടിയുള്ള തിരക്ക് അതോടെ തന്നെ പരിഹരിക്കപ്പെടുമെന്നും കോടതിയ്ക്ക് മുൻപിൽ സർക്കാർ അറിയിച്ചിരുന്നു.
പുതിയ ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ…, സംസ്ഥാനത്ത് ഇന്ന് ഇളവുകൾ, ശനി ഞായർ ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ
മാത്രമല്ല, ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് നിശ്ചയിക്കുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ടെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ വ്യക്തമാക്കി. പരിശോധനാ നിരക്ക് ഞ്ഞൂറ് രൂപയായി കുറച്ചതോടെ ലാബുകൾ അടച്ചു പൂട്ടലിന്റെ വക്കിലാണെന്നാണ് ഉടമകൾ കോടതിയെ അറിയിച്ചത്. ഇക്കാര്യത്തിലും കോടതി ഇന്ന് വിധി പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക