രാജ്യത്ത് കോവിഡ് രോഗ വ്യാപനത്തോത് കുറയുന്ന സാഹചര്യമാണുള്ളത്. നിശ്ചലാവസ്ഥയിൽ നിന്നും വീണ്ടും രാജ്യം പഴയ അവസ്ഥയിലേയ്ക്ക് തിരികെ എത്തുവാൻ ശ്രമിയ്ക്കുകയാണ്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ സർക്കാർ ജീവനക്കാരോട് ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കൂടുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോടു ജോലിയില്‍ ഹാജരാകണമെന്നാണ് നിർദേശം. എന്നാൽ ബാക്കിയുള്ളവരോട് വർക്ക് ഫ്രെയിം ഹോം തുടരുവാനും ആവശ്യപ്പെട്ടു.
ഇന്ധനവില വർധനവാണ് വിലക്കയറ്റത്തിന് കാരണമാകുന്നതെന്ന് പി ചിദംബരം
അണ്ടര്‍ സെക്രട്ടറിയോടും അതിനു മുകളിലുള്ളവരോടുമാണ് ജോലിയിൽ തിരികെ പ്രവേശിക്കുവാൻ ആവശ്യപ്പെട്ടത്. അതേസമയം, ഭിന്നശേഷിക്കാർക്കും ഗർഭിണികൾക്കും വീട്ടിലിരുന്ന് ജോലിചെയ്യാം. ഓഫീസുകളിൽ ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജൂണ്‍ 16 മുതല്‍ ജൂണ്‍ 30 വരെ ഓഫീസില്‍ എത്താനാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക