കൊല്ലം: നിലമേലില്‍ സ്ത്രീധനപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ മരണത്തില്‍ പ്രതികരണവുമായി ആര് നിശാന്തിനി ഐപിഎസ്. എല്ലാവരുടെയും സഹായത്തോടെ സ്ത്രീധന മരണം പോലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് നോഡല്‍ ഓഫീസര്‍ പറഞ്ഞു. സ്ത്രീകള്‍ പരാതി കെടുക്കാന്‍ തയ്യറാവണമെന്നും എങ്കില്‍ ഇത്തരം നടപടികള്‍ തടയാന്‍ സാധിക്കുമെന്നും നിശാന്തിനി പറഞ്ഞു.
ഓരോ പെണ്‍കുട്ടിയും ആള്ക്കുട്ടിക്ക് തുല്യമാണ്. അവര്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ട്. അഭിമാനമുണ്ട്. വിദ്യാഭ്യസമുള്ളവരാണ് മലയാളികള്‍ പെണ്‍കുട്ടികള്‍. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പ്രതികരിച്ച് ഒറ്റയ്ക്ക് ജീവിക്കാന്‍ കഴിയുന്നവരാണ് അവര്‍. സ്വന്തം ജീവന്റെ വില കൊടുത്ത് ഒരിടത്ത് ജീവിക്കേണ്ടതില്ല. സ്വന്തം കുടുംബത്തിന്റെ പിന്തുണ അവര്‍ക്കുണ്ടെങ്കില്‍ തന്നെ പെണ്‍കുട്ടികള്‍ പരാതി നല്കാന് തയ്യാറാകും.
സ്ത്രീധനം നിര്‍ബന്ധിച്ച് വാങ്ങിക്കുന്ന പ്രവണത തടയണമെന്ന് ആര് നിശാന്തിനി പറഞ്ഞു. സ്ത്രീധന നിരോധനം നിയമം ഉപയോഗിക്കാത്തത് കൊണ്ട് പരാതികല്‍ ഉയരാത്തത് കൊണ്ടാണ് ആ നിയമം ദുര്‍ബലമാണെന്ന് തോന്നുന്നത്. എന്തു തരുമെന്ന് ചോദിക്കുന്നവരോട് വീട്ടില്‍ കയറരുതെന്ന് പറയാന്‍ സാധിക്കണം. കേരളം അതിനായി തയ്യാറാവണം. അതിനുള്ള സൗകര്യങ്ങള്‍ ഉണ്ടെന്നും നിശാന്തിനി പറഞ്ഞു. ഇതിനായി 9497999955 എന്ന ഹെല്പ്ലൈന് നമ്പരില്‍ വിളിക്കാമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക