മൂന്നാം വിവാഹത്തിന് താല്പര്യം പ്രകടിപ്പിച്ച ഭര്‍ത്താവിന്റെ ജനനേന്ദ്രിയം അറുത്തുമാറ്റി രണ്ടാം ഭാര്യ. രക്തം വാര്‍ന്ന് 57കാരന് ദാരുണാന്ത്യം .ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. 57-കാരനായ ഭര്‍ത്താവ് മൂന്നാമത്തെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിന്റെ പേരിൽ രണ്ടാം ഭാര്യയുമായി വഴക്ക് ഉണ്ടാകുകയായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം ഷിക്കാർപൂർ ഗ്രാമത്തിൽ മൗൽവി വകിൽ അഹ്മദിന്റെ രണ്ടാമത്തെ ഭാര്യ ഹസ്ര മൂന്നാമത്തെ വിവാഹം കഴിക്കരുതെന്ന് ഭര്‍ത്താവിനോട് അഭ്യര്‍ത്ഥിച്ചു. ഭാര്യയുടെ അഭ്യര്‍ത്ഥന ഇയാള്‍ ചെവിക്കൊണ്ടില്ല. തന്റെ ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണെന്ന് ഹസ്ര പോലീസിനോട് പറഞ്ഞു. ഇത് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കത്തിന് കാരണമായി.
ആ രാത്രിയിൽ, മൗലവി ഉറങ്ങിക്കിടക്കുമ്പോൾ, ഹസ്ര മൂർച്ചയേറിയ കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റി. തുടര്‍ന്ന് രക്തം വാര്‍ന്ന് മൗലവി മരണപ്പെടുകയായിരുന്നു.തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ അന്ത്യകർമങ്ങൾ നടത്താൻ യുവതി ശ്രമിച്ചു. സമീപത്തുള്ള ആരോ സംശയം തോന്നി പൊലീസിനെ വിവരം അറിയിച്ചു.
പോലീസ് ചോദ്യം ചെയ്തപ്പോൾ യുവതി കുറ്റം സമ്മതിച്ചു. ഹസ്രയ്ക്കെതിരെ ഭോറക്ല പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) നിതേന്ദ്ര സിംഗ് പിടിഐയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക