കോവിഡ് രോഗവ്യാപനം രാജ്യത്ത് കുറയുന്നത് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും ആശങ്ക ഉയര്‍ത്തുകയാണ് വളര്‍ത്തു പൂച്ചകളിലും നായ്ക്കളിലും കോവിഡ് ബാധ സാധാരണമെന്ന് പഠന റിപ്പോര്‍ട്ടുകള്‍. കോവിഡ് രോഗബാധിതനായ ഉടമയില്‍ നിന്ന് വളര്‍ത്തുമൃഗങ്ങളിലേക്ക് കോവിഡ് പടരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. അതേസമയം എല്ലാ മൃഗങ്ങളിലും രോഗലക്ഷണങ്ങല്‍ കാണില്ല. നേരിയ ലക്ഷണങ്ങള്‍ മാത്രമേയുണ്ടാകൂവെന്നും നെതര്‍ലാന്‍ഡ്സിലെ യൂട്രെക്ട് സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നു.
310 വളര്‍ത്തുമൃഗങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട്. 196 വീടുകളില്‍ നടത്തിയ ഈ പരിശോധനയില്‍ ആറ് പൂച്ചകള്‍ക്കും ഏഴ് നായ്ക്കളിലും
കോവിഡ് പോസിറ്റീവായത്. ഇവയില്‍ നടത്തിയ ആന്റീബോഡി പരിശോധനയില്‍ 54 മൃഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചു. രോഗബാധിതര്‍ വീട്ടില്‍ മറ്റുള്ളവരില്‍ നിന്ന് ്കലം പാലിക്കുന്നതിന് തുല്യമായി തന്നെ വളര്‍ത്ത് മൃഗങ്ങളില്‍ നിന്നും അകലം പാലിക്കേണ്ടതാണെന്ന് ഡോ. എല്‍സ് ബ്രോയെന്സ് പറയുന്നു.
ഇത്തരത്തില്‍ കോവിഡ് സ്ഥിരീകരിക്കുന്നതോടെ മൃഗങ്ങള്‍ കോവിഡ് വാഹകരായി മാറുകയാണ് ചെയ്യുന്നത്. എന്നാല്‍ വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് ഉടമയിലേക്ക് രോഗം പടരുന്നതിന് തെളിവില്ലെന്ന് പഠനത്തില്‍ പറയുന്നു. ഇത് കണ്ടെത്തന്‍ പ്രയാസമാണ്. 200 ദിവസമാണ് സര്‍വകലാശാല മൃഗങ്ങളിലുള്ള പരിശോധന നടത്തിയത്. പരിശോധനയില്‍ 4.2 ശതമാനം മൃഗങ്ങളും രോഗബാധിതരായിരുന്നു. 17.4 ശതമാനം വരുന്ന മൃഗങ്ങളിലെ ആന്റീബോഡി പരിശോധനയാണ് പോസിറ്റീവായത്.
മൃഗങ്ങളിലെ കോവിഡ് രോഗം ഭേദമായെന്നാണ് കണക്കാക്കുന്നത്. 67 ശതമാനം വളര്‍ത്തുപൂച്ചകളിലും 43 ശതമാനം വളര്ത്തുപട്ടികളിലും കാനഡയിലെ ഓണ്ടാരിയോ സര്‍വകലാശാല നടത്തിയ പഠനത്തിലും കോവിഡ് പോസിറ്റീവായിരുന്നു. പ്രദേശത്തെ മൃഗശാലയിലെ ഒമ്പത് ശതമാനം പൂച്ചകള്‍ക്കും പട്ടികള്‍ക്കും മാത്രമാണ് വൈറസ് ബാധയുള്ളത്. തെരുവുപട്ടികളില്‍ മൂന്ന് ശതമാനവും. രോഗ സാധ്യത മറ്റ് മൃഗങ്ങളേക്കാള്‍ കൂടുതല്‍ ളര്ത്തുമൃഗങ്ങള്ക്കുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക