മാനസികാസ്വാസ്ഥമുള്ള യുവതിയെ നിർത്തിയിട്ട ബസിനുള്ളിൽ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിലായി. കോഴിക്കോട് ചേവായൂരിലാണ് സംഭവം. കുന്നമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവരാണ് പോലീസ് പിടിയിലായത്.
മാനസികാസ്വാസ്ഥ്യമുള്ള യുവതി വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങുകയായിരുന്നു. യുവതി ഒറ്റയ്ക്ക് നടന്നുപോവുന്നത് കണ്ട പ്രതികള്‍ ഇവരുമായി പരിചയം സ്ഥാപിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട ബസ്സിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം യുവതിയെ ഓട്ടോയില്‍ കയറ്റിവിട്ടു. വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പീഡനം നടന്ന സംഭവം പുറത്തറിഞ്ഞത്.
ഞായറാഴ്ചയാണ് സംഭവം. ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയ പ്രകാരം നടത്തിയ അന്വേഷണത്തില്‍ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക