കോയമ്പത്തൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനുനേരെ ബോംബ് ഭീഷണി. വെള്ളിയാഴ്ച രാവിലെ ഏഴോടെ കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്കാണ് ഫോൺ വിളി എത്തിയത്.
കേരളത്തിൽ നിന്നുമെത്തിയ രണ്ടു പേർ റെയിൽവേ സ്റ്റേഷനിൽ ബോംബ് വയ്ക്കുമെന്നായിരുന്നു ഭീഷണി.
ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കോയമ്പത്തൂർ തുടിയല്ലൂർ സ്വദേശി സെന്തിൽകുമാർ എന്നയാളാണ് ഫോൺ വിളിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
മദ്യലഹരിയിലാണ് ഭീഷണി മുഴക്കിയതെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയത്.ആർപിഎഫിൻറെയും പോലീസിൻറെയും ബോബ് സ്ക്വാഡും ഡോഗ് സ്ക്വാഡും റെയിൽവേ സ്റ്റേഷനിൽ എത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക