ഹജ്ജിന് അനുമതി ലഭിക്കാതെ മക്കയില്‍ കടന്ന 113 പേര് പിടിയില്‍. ഹജ്ജ് സുരക്ഷ സേനയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ക്ക് പതിനായിരം റിയാല്‍ പിഴ ചുമത്തി. ഹജ്ജ് കഴിയുന്നതുവരെ മക്കയിലേക്കും ഹജ്ജ് തീര്‍ഥാടനം നടക്കുന്ന മറ്റ് പുണ്യസ്ഥലങ്ങളിലേക്കും അനുമതി പത്രമില്ലാതെ പ്രവേശിക്കാന്‍ പാടില്ല.
ഇതിനെതിരെ പ്രവർത്തിച്ച പിടിയിലായാൽ പതിനായിരം റിയാലാണ് പിഴ. രണ്ടാം തവണ പിഴ ഇരട്ടിയാകും. അതേസമയം ഹജ്ജിനായുള്ള ആദ്യ തീർഥാടക സംഘം ഇന്ന് മക്കയിലെത്തി. പൗരന്മാരും രാജ്യത്തെ താമസക്കാരുമായ 60,000 പേരാണ് ഈ വർഷം ഹജ്ജ് നിർവഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക