ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയന്‍ ചെക്ക് സാദിഖ് പ്രദേശത്ത് തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 2 ഭീകരരില്‍ ലഷ്കര്‍-ഇ-തായ്ബയുടെ ഉന്നത തീവ്രവാദ കമാന്‍ഡറും ഉൾപ്പെട്ടു.
ഞായറാഴ്ച വൈകുന്നേരം പൊലീസും സൈന്യവും സംയുക്ത സംഘം പ്രദേശം മുഴുവനായും സംരക്ഷണത്തിലായിരുന്നു. തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച പ്രത്യേക നിർദേശത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയ ശേഷം ഞായറാഴ്ച വൈകുന്നേരം തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ വെടിവപ്പ് തുടങ്ങുകയായിരുന്നു.
സുരക്ഷാ സേന തീവ്രവാദികള്‍ ഒളിച്ചിരുന്ന സ്ഥലത്ത് എത്തിയപ്പോഴേക്കും സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയും ഏറ്റുമുട്ടലിന് തുടക്കമാകുകയും ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക