ലക്നൗ: ഉത്തര്‍പ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കഴുത്തുമുറിച്ച് കൊലപ്പെടുത്തി കൃഷിയിടത്തില്‍ തള്ളി. യുവതിയെ കാണാതായതോടെ വീട്ടുകാര്‍ തെരച്ചില്‍ നടത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
യുവതി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചു. ആ സ്ത്രീ തന്റെ വയലിലേക്ക് പോയിരുന്നു. യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അേേന്വഷണം ആരംഭിച്ചു.
പ്രദേശവാസികള്‍ നടത്തിയ തെരച്ചലില്‍ യുവതിയുടെ മൃതദേഹം പാടത്ത് നിന്ന് കണ്ടെടുക്കുകയായിരുന്നു. കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ നിലയിലാണ് യുവതിയെ കണ്ടെത്തിയത്.
യുവതിയുടെ കൊലപാതക വാർത്ത പരന്നതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക