ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേർന്ന് പ്രവർത്തിക്കാൻ പോയ മലയാളികൾ ഉൾപ്പെടെയുള്ളവർ ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാർ. സർക്കാരിന്റെ അനുവാദമോ സമ്മതമോ ഇല്ലാതെ 25 പേരാണ് നുഴഞ്ഞു കയറാൻ ശ്രമം നടത്തുന്നത്. ഇവർ എൻഐഎ കേസുകളിൾ ഉൾപ്പെട്ടവരാണെന്നും അധികൃതർ വ്യക്തമാക്കി.
ഐ എസ് ചേർന്നു അഫ്ഗാനിസ്ഥാനിലേക് പ്രവർത്തിക്കാൻ പോയവരാണ് തിരിച്ചു വരാൻ നീക്കം നടത്തുന്നത്. ഈ സാഹചര്യത്തിൽ വിമാന താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രത നിർദേശം നൽകി. ഇവരുടെ തിരിച്ചു വരവിനെ കുറിച്ചു കേന്ദ്രം നിലപാടുകൾ ഒന്നും തന്നെ എടുത്തിട്ടില്ല.
അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ ജയിലുകൾ തുറന്ന് തടവുകാരെ താലിബാൻ തുറന്ന് വിട്ടിരുന്നു. ഇവരിൽ ഐഎസ് തീവ്രവാദികൾ ഉണ്ടെന്ന വിവരം മുൻപ് പുറത്ത് വന്നിരുന്നു. കാസർകോട് സ്വദേശികളായ മലയാളികൾ ഉൾപ്പെടെയുള്ളവരാണ് മോചിപ്പിക്കപ്പെട്ടതെന്നായിരുന്നു റിപ്പോർട്ടുകൾ. കാണ്ഡഹാർ സെൻട്രൽ ജയിൽ പിടിച്ചെടുത്തതിന് പിന്നാലെ തടവുകാരെ മോചിപ്പിച്ചതായി താലിബാൻ വക്താവ് ക്വരി യൂസഫ് അഹ്മദി വ്യക്തമാക്കിയിരുന്നു. ഐഎസ് ഭീകരരെ കൂടാതെ അൽ ഖായിദ ഭീകരരും ഇക്കൂട്ടത്തിലുണ്ട്. ജയിലിൽ നിന്ന് മോചിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരും ഭീകരപ്രവർത്തനങ്ങളിൽ പങ്കാളികളായവരാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു ജയിൽ മോചിതരായതിന് പിന്നാലെ ഇവർ താലിബാനൊപ്പം ചേർന്നോ എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല.
ഐഎസില്‍ ചേരാന്‍ 2016ലാണ് പാലക്കാട് സ്വദേശിയായ ഭർത്താവ് ബെക്സനോടൊപ്പം നിമിഷ നാടുവിട്ടത്. കുട്ടിക്കൊപ്പം ജയിലിൽ കഴിയുന്ന നിമിഷയെ മോചിപ്പിച്ച് തിരിച്ചയക്കാൻ അഫ്ഗാൻ സർക്കാർ തയ്യാറായെങ്കിലും രാജ്യസുരക്ഷ കണക്കിലെടുത്ത് ഈ നിർദേശം ഇന്ത്യ തള്ളുകയായിരുന്നു. ഐഎസിൽ ചേർന്ന മലയാളികടക്കമുള്ളവരെ നാട്ടിലെത്തിച്ച് ഇന്ത്യൻ നിയമം അനുസരിച്ച് ശിക്ഷ നൽകണമെന്നാണ് ഇവരുടെ കുടുംബം ആവശ്യപ്പെടുന്നത്. നിമിഷ ഫാത്തിമയുടെ കുടുംബവും ഇതേ ആവശ്യം മുന്നോട്ട് വെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക