പാലക്കാട്: നെല്ലിയാമ്പതിയില്‍ വിനോദയാത്രയ്ക്കെത്തിയ സംഘത്തിലെ യുവാവ് വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോന് (36) ആണ് മരിച്ചത്.കുണ്ടറ ചോല വെള്ളച്ചാട്ടത്തില്ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകടം.
കൊച്ചി പുത്തന്‍കുരിശില്‍ നിന്നും തമ്മനത്തുനിന്നുമായി മൂന്നു പേരാണ് നെല്ലിയാമ്പതിയില്‍ എത്തിയത്. യാത്രയ്ക്കിടെ കുണ്ടറ ചോല വെള്ളച്ചാട്ടം കണ്ട് യുവാക്കള്‍ വണ്ടി നിര്‍ത്തി ഇറങ്ങുകയായിരുന്നു.
ജയ് മോന് വണ്ടിയില്‍നിന്നിറങ്ങി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുകയും പാറയില്‍ പിടിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെ കാല് വഴുതി വീഴുകയുമായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
ഒരു മണിക്കൂറോളം പോലീസും അഗ്നിശമന വിഭാഗവും നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
അപകടമുന്നറിയിപ്പ് അവഗണിച്ചാണ് ജയ്മോന് വെള്ളച്ചാട്ടത്തിനടുത്തേക്ക് പോയത്. അതിനിടെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇതിന്റെ വീഡിയോ ചിത്രികരിക്കുകയും ചെയ്തിരുന്നു.
വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെയാണ് ജയ് മോന് വെള്ളച്ചാട്ടത്തിന് സമീപമെത്തിയത് കണ്ടതെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. ഇയാള്‍ കാല്‍വഴുക്കി വെള്ളച്ചാട്ടത്തിലേക്ക് വീഴുന്നതും ഈ ദൃശ്യങ്ങളിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക