കാബൂൾ: അവസാനം അഫ്ഗാനിലെ വടക്കൻ പ്രവിശ്യയായ പഞ്ച്ശീർ താഴ്വരയും താലിബാൻ കീഴടക്കി. ഇതോടെ അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാന്റെ നിയന്ത്രണത്തിലായിരികയണ്. കീഴടങ്ങാതെ ചെറുത്തുനിന്ന പഞ്ച്ശീറിൽ ഏതാനും ദിവസമായി പോരാട്ടം തുടരുകയായിരുന്നു. പഞ്ച്ശീർ കീഴടക്കിയെന്നും അഫ്ഗാന് മുഴുവന്‍ തങ്ങളുടെ നിയന്ത്രണത്തിലായെന്നും താലിബാന് അറിയിച്ചു. രാജ്യം വിട്ടിട്ട് ഇല്ലാ എന്നും ചെറുത്തു നിൽപ് തുടരുമെന്നും സലെ ട്വീറ്റ് ചെയ്തു.
അതേസമയം പഞ്ച്ശീർ വീണിട്ടില്ലെന്നും താന്‍ രാജ്യം വിട്ടെന്ന വാര്‍ത്ത തെറ്റാണെന്നും മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേഹ് ട്വീറ്റ് ചെയ്തു. ‘ഞങ്ങള്‍ വിഷമഘട്ടത്തിലാണെന്നതില് സംശയമില്ല. താലിബാന്റെ അധിനിവേശ ശ്രമം തുടരുകയാണ്. ശക്തമായി പ്രതിരോധിക്കുന്നുണ്ട്’- സലേഹ് നല്‍കിയത് എന്നറിയിച്ച് ബിബിസ് മാധ്യമപ്രവര്ത്തകന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറയുന്നു. ചെറുത്തുനില്പ് തുടരുകയാണ്. ഞാന്‍ എന്റെ മണ്ണില്‍ എന്റെ മണ്ണിനു വേണ്ടി, അതിന്റെ അന്തസ് കാത്തുസൂക്ഷിക്കാനുള്ള ശ്രമത്തിലാണ്-സലേ പറയുന്നു. പഞ്ച്ശീർ വീണെന്ന വാര്‍ത്ത ശരിയല്ലെന്ന സലേയുടെ മകന് എബദുള്ള സലേയും പറഞ്ഞു. ആ വാര്‍ത്ത തെറ്റാണെന്നാണ് എബദുള്ളയുടെ സന്ദേശം.
താലിബാൻ സ്ഥാപകനേതാവായ മുല്ലാ ബറാദറിന്റെ നേതൃത്വത്തിലുള്ള അഫ്ഗാൻ സർക്കാരിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകും. താലിബാൻ രാഷ്ട്രീയവിഭാഗം മേധാവിയായ മുല്ല ബറാദറിനൊപ്പം സംഘടനയുടെ സ്ഥാപകനായ മുല്ല ഒമറിന്റെ മകൻ മുല്ല മുഹമ്മദ് യാക്കൂബ്, ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായി എന്നിവരും സർക്കാരിൽ പ്രധാന സ്ഥാനങ്ങളിലുണ്ടാവുമെന്ന് താലിബാൻ കേന്ദ്രങ്ങൾ സൂചിപ്പിച്ചു.
ഏറ്റവും പ്രധാന സഖ്യകക്ഷി ചൈനയായിരിക്കുമെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് വ്യക്തമാക്കി. അഫ്ഗാനിൽ വൻ നിക്ഷേപത്തിനും പുനർനിർമാണ പദ്ധതികൾക്കും ചൈന സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. റഷ്യയും പ്രധാന സഖ്യകക്ഷിയാണെന്ന് താലിബാൻ പറഞ്ഞു. അഫ്ഗാൻ ജനതയ്ക്കു സഹായമെത്തിക്കുന്നതിനായി താലിബാനുമായി സഹകരിക്കുമെന്നും എന്നാൽ സർക്കാരിന് അംഗീകാരം നൽകി എന്നല്ല ഇതിനർഥമെന്നും യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി ജോസഫ് ബോറൽ അറിയിച്ചു. സമാനമായ സഹകരണം ബ്രിട്ടനും വാഗ്ദാനം ചെയ്തു.
ഭക്ഷ്യക്ഷാമം നേരിടുന്ന അഫ്ഗാനിലേക്കുള്ള സഹായങ്ങളുമായി ഐക്യരാഷ്ട്ര സംഘടനയുടെ ചില വിമാനങ്ങൾ സർവീസ് ആരംഭിച്ചു. താലിബാൻ അധികാരം പിടിച്ചതോടെ നിലച്ച പാശ്ചാത്യ സഹായങ്ങൾ ഇനിയും പുനരാരംഭിച്ചിട്ടില്ല. അഫ്ഗാന്റെ യുഎസിലുള്ള നിക്ഷേപങ്ങൾ വിട്ടുകൊടുക്കാൻ ബൈഡൻ ഭരണകൂടം തയാറായിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക