ഡല്‍ഹി : സ്വാതന്ത്ര്യത്തിന്റെ നായകനാണ് മുഹമ്മദ് അലി ജിന്നയെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് . ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മുഹമ്മദലി ജിന്നയെ പുകഴ്ത്തി അഖിലേഷ് രംഗത്തെത്തിയത്.
മുഹമ്മദ് അലി ജിന്നയെ സ്വാതന്ത്ര്യത്തിന്റെ നായകനെന്ന് വിശേഷിപ്പിച്ച മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ജിന്ന പോരാടിയതെന്നും പറഞ്ഞു.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെയും മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെയും മുഹമ്മദ് ജിന്നയോടാണ് അഖിലേഷ് യാദവ് ഉപമിച്ചത്.
സ്വാതന്ത്ര്യത്തിന്റെ ക്രെഡിറ്റ് ജിന്നയ്ക്ക് നൽകിക്കൊണ്ടുള്ള അഖിലേഷ് യാദവിന്റെ പ്രസ്താവനക്കെതിരെ ബിജെപി വക്താവ് രാകേഷ് ത്രിപാഠി രംഗത്തെത്തി. ഓസ്ട്രേലിയയിൽ നിന്ന് പഠിച്ച അഖിലേഷ് യാദവിന്റെ ഈ അറിവ് കേട്ട് മുലായം സിംഗും തലയിൽ കൈവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മുഹമ്മദ് അലി ജിന്നയെ ഈ രാജ്യത്തിന്റെ വിഭജനത്തിലെ വില്ലനായി രാജ്യം കണക്കാക്കുന്നു, ജിന്നയെ സ്വാതന്ത്ര്യത്തിന്റെ നായകനെന്ന് വിളിക്കുന്നത് മുസ്ലീം പ്രീണന രാഷ്ട്രീയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക