ഗോവ തിരഞ്ഞെടുപ്പിൽ പുതിയ നീക്കങ്ങളുമായി ആംആദ്മി പാർട്ടി. ഇത്തവണ ഗോവയെ പിടിച്ചടക്കാൻ വിശ്വാസികളെ കൂട്ടുപ്പിടിക്കുകയാണ് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്. വിശ്വാസികൾക്ക് മുന്നിൽ വലിയ വാഗ്ദാനങ്ങളുമായാണ് അദ്ദേഹം എത്തിയിരിക്കുന്നത്. ഹിന്ദു വിശ്വാസികള്‍ക്ക് അയോധ്യയിലേക്കും ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് വേളങ്കണ്ണിയിലേക്കും മുസ്ലീം വിഭാഗത്തിന് അജ്മീര്‍ ദര്‍ഹയിലേക്കും സൗജന്യ യാത്ര ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുക ആണോ എന്നാല്‍ ഈ പാനീയങ്ങള്‍ ഒന്ന് കുടിച്ചു നോക്കു
അഴിമതിയിൽ മുങ്ങിയ ഭരണമാണ് ഇപ്പോൾ ഗോവയിലേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസും ബിജെപിയും എല്ലാം ഇവിടെ അഴിമതി നടത്തുകയാണ്. ജോലി നല്കുന്ന പദ്ധതിക്കായി ഇതിനോടകം തന്നെ രജിസ്റ്റർ ചെയ്തിട്ടുള്ളത് 1.2 ലക്ഷം പേരാണ്. വൈദ്യുതി പദ്ധതിയിലാകട്ടെ 2.9 ലക്ഷം കുടുംബങ്ങളാണ്. ഈ സംഖ്യ ഗോവയെ വച്ച് നോക്കുമ്പോൾ വലിയൊരു സംഖ്യ തന്നെയാണ്. ഇതിനായുള്ള ഫണ്ട് എല്ലാം എവിടെ നിന്നായിരിക്കുമെന്ന ചോദ്യത്തിനാണ് ഗോവയില്‍ ബിജെപി മുഖ്യമന്ത്രി അടക്കം അഴിമതി നടത്തുന്നു എന്നുള്ള ആരോപണം അരവിന്ദ് കെജ്രിവാൾ മുന്നോട്ട് വച്ചത്. 1947 ന് ശേഷം ഇത് ആദ്യമായാണ് സ്വന്തം പാര്‍ട്ടി മുഖ്യമന്ത്രിക്കെതിരെ ഒരു ഗവര്‍ണര്‍ അഴിമതി ആരോപണം ഉന്നയിച്ചത്. തങ്ങൾ അഴിമതി നടത്തുമെന്ന് ബിജെപി ഇപ്പോഴും പരസ്യമായി സമ്മതിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക