ലൈംഗീകമായി ചൂഷണം ചെയ്ത പിതാവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാവാത്ത മകളും സുഹൃത്തുക്കളും ബംഗളൂരുവില്‍ പിടിയിലായി.
ജി.കെ.വി.കെ ക്യാമ്പസില്‍ സെക്യൂരിറ്റി ജീവനക്കാരനായ ബിഹാര്‍ സ്വദേശി ദീപകിനെയാണ് തിങ്കളാഴ്ച വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനു പിന്നാലെ യലഹങ്ക ന്യൂ ടൗണ്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പെണ്‍കുട്ടിയും സുഹൃത്തുക്കളുമാണ് കൊലയ്ക്കു പിന്നിലെന്ന് തെളിഞ്ഞത്. കര്‍ണാടകയില്‍ ബംഗളൂരുവിലാണ് സംഭവം.
ഭാര്യയ്ക്കും രണ്ടു പെണ്‍മക്കള്‍ക്കുമൊപ്പമാണ് ദീപക് താമസിച്ചിരുന്നത്. മൂത്തമകള്‍ സ്വകാര്യ കോളജ് വിദ്യാര്‍ഥിനിയും ഇളയമകള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. മൂത്ത മകളെ ദീപക് ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നും ഇതിനെത്തുടർന്ന് ഭാര്യയുമായി നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ദീപക് വീണ്ടും മകളെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി തന്റെ സുഹൃത്തുക്കളെ വിവരം അറിയിച്ചു കൃത്യം നടത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് കണ്ടെത്താന്‍ യലഹങ്ക ന്യൂ ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക