ഡല്‍ഹി: സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരായ വിവാദ പോസ്റ്റിന്റെ പേരിൽ ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിനെതിരെ കേസെടുത്തു. യുപിയിലെ കണ്ണുജ് ജില്ലയിലെ കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
സക്കർബർഗിനൊപ്പം മറ്റ് 49 പേരുടെ പേരുകളും കേസിലുണ്ടെന്ന് പിടിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു. യാദവിനെതിരെ അപകീർത്തികരമായ ഒരു പോസ്റ്റും സക്കർബർഗ് തന്നെ ഇട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയം.
യാദവിനെതിരെ അപകീർത്തികരമായ കമന്റുകൾ പോസ്റ്റുചെയ്യാൻ അദ്ദേഹത്തിന്റെ പ്ലാറ്റ്ഫോം ഉപയോഗിച്ചതിനാലാണ് എഫ്ഐആർ .
യുപിയിലെ കനൗജ് ജില്ലയിലെ സരഹതി ഗ്രാമവാസിയായ അമിത് കുമാർ, അഖിലേഷ് യാദവിനെതിരെ അപകീർത്തികരമായ കമന്റുകൾ പോസ്റ്റ് ചെയ്തതിന് സക്കർബർഗിനും മറ്റ് 49 പേർക്കുമെതിരെ പരാതി നല്‍കുകയായിരുന്നു.
“ബുവാ ബാബു” എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് പേജിൽ സമാജ്വാദി പാർട്ടി മേധാവിയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമം നടന്നതായി കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ കുമാർ ആരോപിച്ചു.
2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ എതിരാളികളായ ബിഎസ്പി അധ്യക്ഷ മായാവതിയും അഖിലേഷ് യാദവും സഖ്യമുണ്ടാക്കിയപ്പോഴാണ് “ബുവാ ബാബുവ” എന്ന പദം ഉണ്ടായത്.
“അന്വേഷണത്തിനിടെ (ഫേസ്ബുക്ക്) പേജിന്റെ അഡ്മിനിസ്ട്രേറ്റർക്കെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് സക്കർബർഗിന്റെ പേര് ഉയര്‍ന്നുവന്നതെന്ന് ഒരു മുതിർന്ന ജില്ലാ പോലീസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.
കുമാറിന്റെ പരാതിപ്രകാരം കേസെടുക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ധരംവീർ സിംഗ് പോലീസിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക