സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ പതിമൂന്നുപേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ തകരുന്നതിന് മുന്‍പ് പേടിപ്പെടുത്തുന്ന ശബ്ദത്തിലായിരുന്നുവെന്ന് വീഡിയോ പകര്‍ത്തിയ കോയമ്പത്തൂര്‍ സ്വദേശി ജോ.
കുന്നൂരില്‍ കുടുംബസമേതം കാഴ്ച കാണുന്നതിനിടെയാണ് ഹെലികോപ്റ്ററിന്റെ വരവില്‍ അപാകത തോന്നി ദൃശ്യങ്ങളെടുത്തത്. അപകടത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞത് രാത്രിയിലാണെന്നും പിന്നാലെ വീഡിയോ പൊലീസിന് കൈമാറിയതായും ജോ പറഞ്ഞു.
സംയുക്ത സേനാ മേധാവി ഉള്‍പ്പെടെ പതിമൂന്നുപേരുടെ ജീവനെടുത്ത കുന്നൂര് അപകടത്തിന് മിനിറ്റുകള്‍ക്ക് മുന്‍പ് ഹെലികോപ്റ്റര്‍ താഴ്ന്ന് പറക്കുന്നതിന്റെ ദൃശ്യങ്ങളാണിത്.
അപകട കാരണം അന്വേഷിക്കുന്ന സംഘത്തിന് നിര്‍ണായക തെളിവായി മാറിയേക്കാവുന്ന ദൃശ്യങ്ങള്‍. കുടുംബാംഗങ്ങള്‍ക്കൊപ്പം വിനോസഞ്ചാരത്തിനായി ഊട്ടിയിലെത്തിയ കോയമ്പത്തൂര്‍ സ്വദേശി ജോ ആണ് ഈ ദൃശ്യം പകര്‍ത്തിയത്. ഹെലികോപ്റ്ററിന്റെ ശബ്ദ വ്യത്യാസമാണ് ദൃശ്യമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ജോ.
രാത്രി താമസ സ്ഥലത്തെത്തിയപ്പോഴാണ് വാര്‍ത്തയിലൂടെ അപകടത്തിന്റെ വ്യാപ്തി അറിയുന്നത്. കലക്ടേറ്റിലും തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലുമെത്തി കാര്യം അറിയിച്ച് വീഡിയോ കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക