കുമരകത്ത് ആക്രമണം നടത്തിയത് മിന്നൽ മുരളിയോ അതോ മിന്നൽ മുരളിമാരോ. അക്രമം നടത്തിയവരെക്കുറിച്ച് പൊലീസിന് സൂചന. ഒരു യുവാവിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കൂട്ടുകാരെയും സംശയമുണ്ട്.
പൊലീസിനു രണ്ടു ചെരുപ്പുകൾ സംഭവസ്ഥലത്തു നിന്നു കിട്ടി. ചെരുപ്പിന്റെ ഉടമയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പക്ഷേ, കുറ്റം സമ്മതിച്ചിട്ടില്ല. ചോദ്യം ചെയ്യൽ തുടരുകയാണ്. പുതുവൽസരത്തലേന്ന് കുറച്ചു പേർ അക്രമം നടന്ന വീടിന് സമീപം തമ്പടിച്ചിരുന്നു.
ഇവരെ ഓടിച്ചിരുന്നു. പരാതി നൽകിയത് പൊലിസുകാരനാണെന്ന് അവർ തെറ്റിദ്ധരിച്ചാകാം ആക്രമണമെന്ന് എസ്ഐ എസ്. സുരേഷ് പറഞ്ഞു. ബൈക്കുകളുടെ നമ്പർ കിട്ടിയിട്ടുണ്ട്. അവ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.
സിവിൽ പൊലീസ് ഓഫിസറുടെ വീട്ടിലാണ് അക്രമം നടന്നത്. ഇവിടെ ആൾ താമസം ഉണ്ടായിരുന്നില്ല. ആക്രമണം നടത്തിയ ശേഷം ഭിത്തിയിൽ ‘മിന്നൽ മുരളി ഒറിജിനൽ’ എന്നെഴുതിയ ശേഷമാണ് അക്രമി കടന്നത്.
എന്നാൽ ഭിത്തിയിൽ കരിക്കട്ട കൊണ്ടു എഴുതുന്ന ശീലമുള്ള കള്ളനെയല്ല പൊലീസ് തിരയുന്നത്. ആക്രമണത്തിനും മോഷണത്തിനും ശേഷം സ്ഥലത്ത് ‘വിസർജനം’ നടത്തുന്നതു പതിവാക്കിയവരെ കണ്ടെത്തുകയാണ് ലക്ഷ്യം.
വിരോധികളുടെ ചെരുപ്പും വസ്ത്രങ്ങളും മോഷണ സ്ഥലത്ത് കൊണ്ടിട്ട ശേഷം മോഷണം നടത്തുന്നവരുമുണ്ട്. ഈ രണ്ടു സംഭവങ്ങളും കുമരകത്ത് ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക