ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച പരിശോധിക്കാനുള്ള സമിതിക്ക് സുപ്രിം കോടതി മുൻ ജഡ്ജ് ജസ്റ്റിസ് ഇന്ദു മൽഹോത്ര നേതൃത്വം നൽകും. ചണ്ഡിഗഡ് ഡി.ജി.പി, എൻ.ഐ.എ ഐ.ജി, ഹൈക്കോടതി രജിസ്ട്രാർ ജനറൽ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റുള്ളവർ.
അന്വേഷണം നിഷ്പക്ഷമായിരിക്കണമെന്ന് കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ അംഗങ്ങളുമായ ബഞ്ചിന്റേതാണ് വിധി. പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച നിഷ്പക്ഷമായി അന്വേഷിക്കാനാണ് ജുഡീഷ്യറിയിൽ പരിചയം സിദ്ധിച്ച ആളെ തലപ്പത്ത് നിയോഗിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. കേന്ദ്രവും സംസ്ഥാനവും സ്വന്തം നിലയ്ക്ക് വിഷയത്തിൽ അന്വേഷണം നടത്തേണ്ടതില്ലെന്ന് നേരത്തെ സുപ്രിം കോടതി നിർദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക