രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് എപ്പോഴും ഉത്തർപ്രദേശിലേത്. ഏറ്റവും കൂടുതൽ മണ്ഡലങ്ങൾ ഉള്ള സംസ്ഥാനം എന്ന പ്രത്യേകത കൂടി യുപിയ്ക്കുണ്ട്. ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരിടാൻ കളത്തിലിറങ്ങുന്ന ആദ്യ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദാണ് ഗൊരഖ്പൂരില്‍ യോഗിയുടെ എതിരാളിയായി എത്തുക.
വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിൽ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ആദ്യ ശിക്ഷാവിധി പ്രഖ്യാപിച്ചു
ആദ്യമായാണ് യോഗി ഗൊരഖ്പൂരില്‍ നിന്ന് മത്സരിയ്ക്കുന്നത്. അയോധ്യയില്‍ നിന്നോ മഥുരയില്‍ നിന്നോ മത്സരിക്കുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. പക്ഷെ പിന്നീട് ഗൊരഖ്പൂർ തെരഞ്ഞെടുക്കുകയായിരുന്നു.
2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ നിന്ന് മത്സരിക്കുമെന്ന് ആസാദ് പറഞ്ഞിരുന്നുവെങ്കിലും ദളിത് വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ താന്‍ പിന്മാറുകയാണെന്നും എസ്പിബിഎസ്പി സഖ്യത്തെ പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. ബി.ജെ.പിയുടെ സുരക്ഷിത മണ്ഡലമെന്ന് അറിയപ്പെടുന്ന മണ്ഡലത്തില്‍ മാറ്റമുണ്ടാക്കാന്‍ ആസാദിനു കഴിയുമോ എന്നാണ് ഇനി അറിയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക