തലശേരി ന്യൂമാഹിക്കടുത്ത് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മത്സ്യത്തൊഴിലാളിയായ പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞു മടങ്ങവെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം.
രണ്ടു ബൈക്കുകളിലായെത്തിയ സംഘം ഹരിദാസിനെ വീടിനു മുന്നിൽവച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നെന്നാണ് വിവരം. ബഹളം കേട്ട് ഓടിയെത്തിയവർ ഹരിദാസിനെ തൊട്ടടുത്തുള്ള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹരിദാസിന്റെ ശരീരത്ത് നിരവധി വെട്ടുകളുണ്ടെന്നാണ് വിവരം. ഒരു കാൽ പൂർണമായും വെട്ടിമാറ്റിയ നിലയിലാണ്.
ഹരിദാസനു നേരെയുള്ള അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സഹോജരൻ സുരനും വെട്ടേറ്റു.
കൊലപാതകം നടത്തിയത് ആർഎസ്എസ് എന്ന് സിപിഎം ആരോപിച്ചു. ഒരാഴ്ച മുൻപ് പുന്നോലിൽ സിപിഎം–ബിജെപി സംഘർഷം ഉണ്ടായിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക