കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ പോക്സോ കേസില്‍ ഹോട്ടലുടമ റോയി വയലാട്ടിന്റെയും കൂട്ടാളികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. അതേസമയം ജാമ്യാപേക്ഷ തള്ളിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അന്വേഷണവുമായി റോയി സഹകരിക്കുന്നില്ലെന്നു കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. രണ്ടാം പ്രതി സൈജു തങ്കച്ചനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇയാളില്‍നിന്നു നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. മൂന്നാം പ്രതിയായ കോഴിക്കോട് സ്വദേശി അഞ്ജലി ഇപ്പോഴും ഒളിവിലാണ്.
ഇവരെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2021 ഒക്ടോബര്‍ 20‑ന് റോയി വയലാട്ടിന്റെ ഉടമസ്ഥതയിലുളള നമ്പര്‍ 18 ഹോട്ടലിലെത്തിയ കോഴിക്കോട് സ്വദേശിയായ യുവതിയും ഇവരുടെ 17കാരി മകളെയും റോയി ലൈംഗികാമായി ദുരുപയോഗം ചെയ്തുവെന്നാണ് കേസ്. റോയി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ രണ്ടാംപ്രതി സൈജു തങ്കച്ചനും മൂന്നാം പ്രതി അഞ്ജലിയും മൊബൈലില്‍ പകര്‍ത്തിയെന്നും പരാതിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക