മലയാളത്തിന്റെ പ്രിയപ്പെട്ട നടി കെപിഎസി ലളിതയുടെ വിയോഗത്തിന്റെ സങ്കടത്തിലാണ് കേരളക്കര. പ്രിയ കലാകാരിയെ ഒരുനോക്കു കാണാനായി സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് എത്തിച്ചേരുന്നത്. ഇപ്പോഴിതാ തനിക്കൊപ്പം അമ്മയായും അമ്മായിയായും ചേച്ചിയായും അഭിനയിച്ച കെപിഎസി ലളിതയെ ഓർക്കുകയാണ് സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ.
ബാലചന്ദ്ര മേനോന്റെ വാക്കുകൾ
‘കുടുംബപുരാണത്തിൽ ‘ എന്റെ അമ്മയായി …..’സസ്നേഹത്തിൽ ‘ എന്റെ ചേച്ചിയായി …’മേലെ വാര്യത്തെ മാലാഖകുട്ടികളിൽ ‘ അമ്മായി അമ്മയായി …കൂടാതെ, .ഞാൻ സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളിൽ ലളിതാമ്മ അഭിനയിച്ചു .’വിവാഹിതരെ ഇതിലെ ‘ ഇന്നസെന്റുമൊത്തുള്ള ആദ്യ ചിത്രമെന്നു സംശയം ..പിന്നീട് ആ കൂട്ടുകെട്ട് കാണികൾക്കു പ്രിയമായി …’മണിച്ചെപ്പു തുറന്നപ്പോൾ ‘ ,’അമ്മയാണെ സത്യം ‘ എന്നീ ചിത്രങ്ങളിലും സഹകരിച്ചു .എന്റെ ‘റോസ്സ് ദി ഫാമിലി ക്ലബ്ബി’ലും ഒരിക്കൽ അതിഥിയായി വന്നു …അഞ്ഞൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചതായിട്ടാണ് കണക്ക് ..എന്നാൽ എന്റെ മനസ്സിൽ പതിഞ്ഞതും നിറഞ്ഞു നിൽക്കുന്നതും ‘ അനുഭവങ്ങൾ പാളിച്ചകളിൽ ‘ ‘കല്യാണി കളവാണി ‘ എന്ന പാട്ടു പാടുന്ന കെ .പി. എ .ലളിതയാണ്..പണ്ടെങ്ങോ ഞാൻ അവരെ പറ്റി പറഞ്ഞ വാക്കുകൾ ബഹുമാനപൂർവ്വം ആവർത്തിക്കട്ടെ :- “ചൂട് പുന്നെല്ലിന്റെ ചോറിൽ കട്ട തൈരൊഴിച്ചു സമൃദ്ധമായി കുഴച്ചു, അതിൽ ആരോഗ്യമുള്ള തുടുത്ത ഒരു പച്ചമുളക് ഞവടി കഴിക്കുന്ന സുഖമാണ് എനിക്ക് അവരുടെ അഭിനയം കാണുമ്പോൾ ..”എന്നും നല്ല ഓർമ്മകളിൽ ആ കലാകാരി ജീവിക്കും ….that’s ALL your honour
പ്രതികരിക്കാൻ ഇവിടെ എഴുതുക