യുക്രെയ്നെ ആക്രമിക്കുന്ന റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍. റഷ്യന്‍ ദേശീയ ബാങ്കുമായുള്ള ഇടപാടുകളില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പുറമെ ജപ്പാനും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.
അതിനിടെ റഷ്യന്‍ പൗരന്മാര് വിദേശത്തേക്ക് പണം അയക്കുന്നത് രാജ്യം വിലക്കി. കമ്പനികള്‍ കൈവശമുളള വിദേശനാണ്യത്തിന്റെ 80% റഷ്യയില്‍ വില്‍ക്കാനും നിര്‍ദേശം ഇതിനായി പ്രത്യേക നിയമം പ്രാബല്യത്തില്‍ വന്നു.
റഷ്യന്‍ കറന്‍സി റൂബിളിന് കുത്തനെ വിലയിടിവ് തുടരുന്നു. 32 ശതമാനത്തോളമാണ് വില കുറഞ്ഞത്. ഉപരോധത്തിനു പുറകെ ആഗോള പേയ്മെന്റ് സംവിധാനമായ സ്വിഫ്റ്റില്‍ നിന്ന് റഷ്യയെ പുറത്താക്കിയതാണ് റൂബിളിന് തിരിച്ചടിയായത്.
അതിനിടെ നാണ്യപ്പെരുപ്പം കുറയ്ക്കാന്‍ റഷ്യ നടപടികള്‍ ആരംഭിച്ചു. അടിസ്ഥാന പലിശ നിരക്ക് ഒന്‍പതര ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി ഉയര്‍ത്തി. കയറ്റുമതി കമ്പനികളുടെ വിദേശ വരുമാനത്തിന്റെ എണ്‍പതുശതമാനം രാജ്യത്തുതന്നെ ചെലവഴിക്കണമെന്നും നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക