രാജ്യത്ത് കോണ്‍ഗ്രസിന് ഇത്രമേൽ തിരിച്ചടി നേരിടേണ്ടി വന്നതിന് കാരണം മൃദുഹിന്ദുത്വ സമീപനമെന്ന് കെടി ജലീല്‍ എംഎല്‍എ പറഞ്ഞു. ബിജെപി മുൻനിർത്തിയ തീവ്ര ഹിന്ദുത്വത്തെ നേരിടാന്‍ കോൺഗ്രസ് മൃദുല ഹിന്ദുത്വം സ്വീകരിച്ചു. തീവ്രമല്ലേ നല്ലതെന്ന് അന്നേരം ജനങ്ങൾ ചിന്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മായാവതിയും കോണ്‍ഗ്രസ്സും ഒവൈസിയും അഖിലേഷിന് നിരുപാധിക പിന്തുണ നൽകാത്തിടത്തോളം കാലം, ബി.ജെ.പിയെ ഉത്തര്‍പ്രദേശില്‍ തളക്കാനാവില്ലെന്ന പാഠവും കൂടി നല്‍കുന്നുണ്ട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍.
മാത്രമല്ല, രാഹുല്‍ ഗാന്ധിക്ക് എത്ര കാവി പുതച്ചാലും മറ്റൊരു മോദിയാകാന്‍ കഴിയില്ല. ഭസ്മവും കുങ്കുമവും നെറ്റിയില്‍ എത്ര നീളത്തിലും വീതിയിലും ചാര്‍ത്തിയാലും പ്രിയങ്കാ ഗാന്ധിക്ക് യോഗിയാവാനും ആവില്ല.
സ്നേഹവും മനുഷ്യത്വവും ഉള്ള ബുദ്ധി ഉറക്കാത്ത ‘പയ്യന്റെ’ സ്ഥാനത്തു നിന്ന് പക്വതയും വിവേകവും തിരിച്ചറിവുമുള്ള രാഷ്ട്രീയ നേതാവായി രാഹുല്‍ ഗാന്ധി ഉയരാന്‍ ഇനിയും എത്ര കാലം കാത്തിരിക്കണം എന്നും കെ ടി ജലീൽ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക