കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തേ ജാമ്യം തള്ളുന്നതിനു ചൂണ്ടിക്കാട്ടിയ അതേ സാഹചര്യം നിലനിൽക്കുന്നുണ്ട് എന്നു കാണിച്ചാണ് നടപടി.
നിങ്ങൾ കേസിലെ ‘കിങ്പിൻ’ ആണെന്നു പ്രോസിക്യൂഷനും ഇരയും പറയുന്നു. അതുകൊണ്ടു ജാമ്യം അനുവദിക്കാനാവില്ല. ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് വിവാദമാകുമെന്നും കോടതി പറഞ്ഞു.
കൊച്ചിയിലെ കടകൾ തുറന്ന് വ്യാപാരികൾ; സിനിമ തിയേറ്ററുകളിലും മാളുകളിലും തിരക്ക്
ജയിലിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് പൾസർ സുനി കോടതിയെ അറിയിച്ചു. എന്നാൽ, ഇത്രയും സുരക്ഷിതമായ മറ്റൊരു സ്ഥലമില്ലെന്നായിരുന്നു കോടതിയുടെ മറുപടി.
കേസ് പരിഗണിക്കുമ്പോൾ സർക്കാർ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. ഒട്ടേറെ കേസുകളിൽ പ്രതിയാണ് എന്നതും ക്രിമിനൽ പശ്ചാത്തലം വ്യക്തമായതും നടിയെ ആക്രമിച്ച കേസിൽ നേരിട്ട് പങ്കുള്ളതിന് തെളിവുകൾ ഉണ്ടെന്നതും ചൂണ്ടിക്കാട്ടിയാണ് നേരത്തേ പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക