തിരുവനന്തപുരം നഗരത്തില്‍ കുമിള്‍ പോലെ ടര്‍ഫുകള്‍ മുളച്ചുപൊന്തിയ സാഹചര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കോര്പ്പറേഷന് ആലോചിക്കുന്നു. നിലവിലുള്ള ടര്‍ഫുകള്‍ അടിയന്തരമായി ടി.സി നമ്പര്‍ എടുക്കണമെന്നാണ് കോര്‍പ്പറേഷന്റെ നിലപാട്. ടര്‍ഫുകളുടെ പ്രവര്‍ത്തന ബൈലായുടെ കരട് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ കോര്പ്പറേഷന് ആരംഭിച്ചു.
പ്രത്യേകം വൈദ്യുതി കണക്ഷന് പോലും എടുക്കാതെ സമീപത്തെ വീടുകളില്‍ നിന്നാണ് ടര്‍ഫുകളിലേക്ക് വൈദ്യുതി ഉപയോഗിക്കുന്നത്. കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് സമാനമായ രീതിയില്‍ പ്ലാന്‍ ഉള്‍പ്പെടെ അനുമതിക്കായി സമര്‍പ്പിക്കണം. പ്രവര്‍ത്തനം തുടങ്ങിയ ദിവസം മുതലുള്ള പിഴ ഈടാക്കിക്കൊണ്ടാകും ടി.സി നമ്പര്‍ അനുവദിക്കുക. 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടര്‍ഫുകള്‍ നിലവിലുണ്ട്. മേല്‍കൂര മറച്ചതും തുറന്നതുമായ ടര്‍ഫുകളുണ്ട്.
ഓരോ ടര്‍ഫിന്റെയും പ്രവര്‍ത്തരീതി,സമയം, പൊതുജനങ്ങളില്‍ നിന്ന് ഈടാക്കാവുന്ന പരമാവധി തുക തുടങ്ങിയവ ഏകീകരിക്കാനാണ് തീരുമാനം. നിലവിലെ ഫീസ് (ടര്‍ഫിന്റെ വലിപ്പം അനുസരിച്ച്) മണിക്കൂറിന് 500 മുതല്‍ 1500വരെ യാണ്.
ജനവാസകേന്ദ്രങ്ങളിലാണ് ടര്‍ഫുകള്‍ സ്ഥാപിക്കുന്നതെങ്കില്‍ സമീപവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയില്‍ പ്രവര്‍ത്തനം അനുവദിക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക