ട്വിറ്ററുമായി ബന്ധപ്പെട്ട് പുതിയ വിവരവുമായി ഇലോൺ മസ്ക്. ട്വിറ്ററുമായി നടപ്പിലാക്കിയ കരാർ താത്കാലികമായി നിർത്തിവച്ചെന്നാണ് ഇലോൺ മസ്ക് അറിയിച്ചിരിക്കുന്നത്.
ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ കണക്കുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ തീർപ്പാക്കൽ കണക്കിലെടുത്താണ് നടപടി ഉണ്ടായിരിക്കുന്നത്.
അമിതവണ്ണവും പ്രമേഹവും കുറയ്ക്കും ഹുന്സ ടീ തയ്യാറാക്കാം
അഞ്ച് ശതമാനത്തോളം ട്വിറ്റർ അക്കൗണ്ടുകൾ വ്യാജമാണെന്ന് നേരത്തെ പുറത്തുവിട്ടിരുന്നു. ഈ മാസം ആദ്യമാണ് ഇത് സംബന്ധിച്ചുള്ള കണക്ക് പുറത്തുവിട്ടത്. എന്നാൽ ഈ കണക്ക് ഏകദേശ കണക്ക് മാത്രമാണെന്നും യഥാർത്ഥ സംഖ്യ ഇനിയും കൂടുതലായിരിക്കാമെന്നും ആണ് കണക്ക് കൂട്ടുന്നത്. അതേസമയം, സമീപകാലത്ത് ട്വിറ്റർ തങ്ങളുടെ ഉപഭോക്തൃ വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ഈ വിവരങ്ങളിൽ പിഴവുണ്ടെന്നാണ് വിവരം.
നിഗൂഢതയുമായി ട്വൽത്ത് മാന്റെ’ പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി
അതായത് 1.9 ദശലക്ഷം അധിക ഉപഭോക്താക്കളാണ് ട്വിറ്ററിനുണ്ടായിരുന്നത്. പ്രതിദിന ഉപഭോക്താക്കളുടെ എണ്ണം യഥാർത്ഥ സംഖ്യയെക്കാൾ കൂടുതലായാണ് കണക്കാക്കിയതെന്ന് ട്വിറ്റർ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മസ്കിന്റെ അറിയിപ്പിന് പിന്നാലെ പ്രീമാർക്കറ്റിങ് ട്രേഡിങ്ങിൽ കമ്പനിയുടെ ഓഹരി 20 ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക