ദുബായ് : ഭക്ഷണത്തിന് മൃഗങ്ങളെ കൊല്ലുന്നതിൽ പശുക്കള്‍ക്ക് മാത്രമായി ഇളവ് ലഭിക്കരുതെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി നടി നിഖില വിമൽ. എന്തെങ്കിലും ഒരു കാര്യം പറയണമെന്ന് ഉദ്ദേശിച്ച് നടത്തിയ അഭിമുഖമല്ല അത്.
അങ്ങനെയൊരു ചോദ്യം വന്നപ്പോൾ എല്ലാവരും അവരവരുടെ നിലപാടുകൾ പറയുന്നതുപോലെ ഞാനെന്റെ നിലപാട് പറഞ്ഞു.
എല്ലാവർക്കും നിലപാട് ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നു. അതുണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുകയും തുറന്നുപറയാൻ ആർജവം കാണിക്കണമെന്നും നടി ദുബായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അത് ആരാണെന്നു മനസിലായി കാണുമല്ലോ അല്ലേ; അത്രയുള്ളൂ അസുഖം, മുഖ്യമന്ത്രി ചികിൽസിച്ചാ മതി; ഇതാണ് ഈ നാടിന്റെ കുഴപ്പം, അസഹിഷ്ണുത; ‘എടാ സുരേഷ് ഗോപിയെ..’എന്ന് വിളിച്ച് അവഹേളിച്ച് പ്രസംഗം തടസപ്പെടുത്തിയവരെ വേദിയിൽ തന്നെ സിനിമാ സ്റ്റൈലിൽ നേരിട്ടു താരം
ഇൗ പ്രസ്താവനയ്ക്ക് ശേഷം സിനിമാ മേഖലയിലെ ചിലർ അതു വേണ്ടായിരുന്നുവെന്നും ചിലർ നന്നായെന്നും പറഞ്ഞു.
നിഖില അഭിനയിച്ച് ഹിറ്റായ ഏറ്റവും പുതിയ മലയാള ചിത്രം ജോ ആൻഡ് ജോയുടെ വിജയാഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം.
തന്റെ പ്രസ്താവനയെ തുടർന്നു സൈബർ ആക്രമണം ഉണ്ടായതായി ഞാനെവിടെയും പറഞ്ഞിട്ടില്ലെന്നും അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽത്തന്നെ അതു തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്നും നിഖില പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക