തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ബിനാമി ആരോപണം തള്ളി മുന്‍മന്ത്രി കെടി ജലീല്‍ രംഗത്ത്. ബിനാമി ആരോപണം നിഷേധിച്ച് ജലീല്‍ ഫെയ്സ്ബുക്കിലൂടെയാണ് പ്രതികരിച്ചിരിക്കുന്നത്.
‘തിരുനാവായക്കാരന്‍ മാധവ വാര്യരായത് നന്നായി. വല്ല കുഞ്ഞിപ്പോക്കരിന്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ!’ എന്നാണ് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനി ഉടമ മാധവ വാര്യര്‍ ജീലിലിന്റെ ബിനാമിയാണെന്നാണ് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ സ്വപ്ന ആരോപിച്ചിരുന്നത്.
മുംബൈ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന് പുറത്തെ കോണ്‍സുലേറ്റ് വഴിയും ഖുറാന് എത്തിച്ചുവെന്ന് കോണ്‍സല്‍ ജനറല്‍ വെളിപ്പെടുത്തിയതായും സ്വപ്ന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക