കൊച്ചി : നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹർജിയിൽ വാദം ഇന്നും തുടരും. ആരാണ് ദൃശ്യങ്ങൾ ചോർത്തിയതെന്ന് അറിയണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയും ഇന്ന് പരിഗണിക്കും.
മെമ്മറി കാർഡിൽ നിന്ന് ദൃശ്യങ്ങൾ ചോർന്നിട്ടില്ലെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കോടതി നേരത്തെ അതിജീവിതയോട് പറഞ്ഞിരുന്നു.
മെമ്മറി കാർഡിന്റെ ഹാഷ് മൂല്യം മാറിയെന്നും ഇക്കാര്യത്തിൽ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണോയെന്ന് കോടതി ചോദിച്ചു. എന്നാൽ, അന്വേഷണം പൂർത്തിയാക്കാൻ ജൂലൈ 15 വരെ സമയമുണ്ടെന്നും വീഡിയോ ചോർന്നോ എന്ന് സ്ഥിരീകരിക്കാൻ രണ്ടോ മൂന്നോ ദിവസം മാത്രമേ ആവശ്യമുള്ളൂവെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക