പരീക്ഷ എഴുതുവാനായി എത്തിയ വിദ്യാർഥിനികളുടെ വസ്ത്രം അഴിപ്പിച്ച് പരിധോധന നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനികൾക്കാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
എറണാകുളത്തപ്പന് നേരിടേണ്ടിവരുന്ന കടുത്ത നഷ്ടങ്ങൾചുരുളഴിയുന്നു
പരിഷ്കൃത സമൂഹത്തിന് ചേരുന്ന നടപടിയല്ല ഇതെന്നും ഇക്കാര്യം വ്യക്തമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ആയൂർ മാർത്തോമ്മ പരീക്ഷാ കേന്ദ്രത്തിൽ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ചത് ക്രിമിനൽ കുറ്റമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പ്രതികരിച്ചു.
പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കേണ്ടത് എങ്ങനെ?
പരീക്ഷ കേന്ദ്രങ്ങളിലുണ്ടായത് ധിക്കാരപരമായ നടപടിയാണെന്നും സമാന സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക