വൈദ്യുത വിതരണ രംഗത്ത് സ്വകാര്യ കമ്പനികൾക്കും നൽകിക്കൊണ്ടുള്ള ബില്‍ കേന്ദ്രം ഇന്ന് ലോക്സഭയിൽ ചർച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകൾക്കിടയിലാണ് കേന്ദ്രത്തിന്റെ ഈ നീക്കം.
വൈദ്യുത മേഖല സ്വകാര്യവത്കരിക്കുന്നത് വ്യ്ദ്യുത നിരക്ക് കൂട്ടാനിടയാക്കുമെന്നും സാധാരണക്കാർക്ക് തിരിച്ചടിയാകുമെന്ന നിലപാടിലാണ് പ്രതിപക്ഷവും കർഷക സംഘടനകളും എന്നാൽ ഊര്‍ജമേഖലയില്‍ മത്സരക്ഷമത കൊണ്ടുവരാനും ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള വിതരണക്കമ്പനികളെ തിരഞ്ഞെടുക്കാനും ഇത് അവസരമുണ്ടാക്കുമെന്നുമാണ് സര്‍ക്കാരിന്റെ വാദം.
വൈദ്യുതി ഉല്പാദനം, പ്രസരണം, വിതരണം, വില്ക്കല് വാങ്ങലുകള്‍ എന്നിവ സംബന്ധിച്ച നിയമങ്ങളെ ഏകീകരിക്കാനായി കൊണ്ടുവന്ന 2003ലെ വൈദ്യുതിനിയമത്തില്‍ ഭേദഗതി വരുത്താനാണ് ബില്‍ കൊണ്ടുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക