ഏതെങ്കിലുമൊരു വായനക്കാരനെ സംബന്ധിച്ചിടത്തോളം ശശി തരൂർ എന്ന വ്യക്തി ഓര്‍ക്കപ്പെടുന്നത് ‘ഇന്ത്യ അര്‍ദ്ധരാത്രി മുതല്‍ അരനൂറ്റാണ്ട്”ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍’ എന്നീ കൃതികളുടെ പേരിലാവും ഏറ്റവും അധികം.അദ്ദേഹത്തെപ്പോലെ ലോകപരിചയവും സാഹിത്യബന്ധവും ഉള്ള ഒരാളുടെ ലേഖനങ്ങള്‍ക്ക് പ്രാധാന്യം ഏറെയാണ് . പത്രങ്ങളുടെ കോളങ്ങളില്‍ എഴുതിയ സാഹിത്യസംബന്ധിയായ ലേഖനങ്ങളുടെ സവിശേഷ സമാഹാരമാണ് ‘ബാഗ്ദാദിലെ പുസ്തകത്തെരുവുകള്‍’. അങ്ങനെ ഒട്ടേറെ പുസ്തകങ്ങൾ എഴുതിയ ബുദ്ധിജീവി കൂടിയാണ് തരൂർ.
രാഷ്ട്രീയ സാമൂഹിക വിഷയങ്ങള്‍ക്ക് പുറമെ സാഹിത്യവും കൈകാര്യം ചെയ്തിട്ടുണ്ട് തരൂർ. ലേഖനസമാഹാരങ്ങള്‍ നിരവധിയായി ഇറങ്ങുന്ന സമയത്ത് തന്നെ സാഹിത്യസംബന്ധിയായ വിഷയങ്ങള്‍ മാത്രം ചേര്‍ത്തുവച്ചുകൊണ്ട് സമാഹാരം ഇറങ്ങിയിട്ടുണ്ട്. സാഹിത്യത്തെ സംബന്ധിച്ച് തന്റെ നിലപാടുകളും വീക്ഷണങ്ങളും പങ്കുവയ്ക്കാനാണ് ശശി തരൂര്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളിലൂടെ ശ്രമിച്ചത്.ബാല്യകാലത്തെ തന്റെ വായനാസക്തി പിന്നീട് എങ്ങനെ തന്നെ ഒരു മികച്ച വായനക്കാരനും എഴുത്തുകാരനും ആക്കിത്തീര്‍ത്തു എന്ന് തരൂർ എഴുതിയിട്ടുണ്ട്. ‘പുസ്തകങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ എന്റെ കുട്ടിക്കാലം’ എന്ന ലേഖനത്തില്‍ അത് വ്യക്തമാണ്.
കൗതുകമുണര്‍ത്തുന്ന ചിത്രകഥകളില്‍ തുടങ്ങി ഗൗരവമുള്ള വായനയിലെത്തുന്ന, രാത്രി ഏറെ വൈകും വരെയും വായിച്ച, വര്‍ഷത്തില്‍ 365 പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്ത അക്കാലത്തെപ്പറ്റിയുള്ള ഓര്‍മ്മ, ഏതൊരു വായനക്കാരനെയും അവന്റെ ബാല്യകാല വായനയുടെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ പര്യാപ്തമാണ്.
ഇങ്ങനെ രാഷ്ട്രീയ, നയതന്ത്ര വിഷയങൾ കൂടി അറിയുകയും സമഗ്രമായി വിശകലനം ചെയ്യുന്ന വ്യക്തി കൂടിയാണ് ശശി തരൂർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക