പാലക്കാട്: മണ്ണുത്തി വാളയാര്‍ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസിനുപിന്നില്‍ ടൂറിസ്റ്റ് ബസിടിച്ച് ഒമ്പതു പേര് മരിച്ചു. മരിച്ചവില്‍ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. 40ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്. മരിച്ചതില്‍ നാലുപേര്‍ സ്കൂള്‍വിദ്യാര്‍ഥികള്‍ സഞ്ചരിച്ചബസിലെ യാത്രക്കാരാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
അഞ്ചുമൂര്‍ത്തി മംഗലത്തിന് സമീപം വ്യാഴം പുലര്‍ച്ചെ 12നായിരുന്നു അപകടം. അപകട കാരണം വ്യക്തമല്ല. എറണാകുളം വെട്ടിക്കല്‍ മാര്‍ ബസേലിയേസ് വിദ്യാനികേതന്‍ സ്കൂളിലെ വിദ്യാര്‍ഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.
വിദ്യാര്‍ഥികളുമായി ഊട്ടിയിലേക്ക് പോയ ബസ് കോയമ്പത്തൂരിലേക്ക് പോവുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.
പരിക്കേറ്റ അഞ്ചുപേരെ പാലക്കാട് ജില്ലാ ആശുപത്രിയിലും 16 പേരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ചവരില്‍ നാലുപേരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍. നാലുപേരുടെ മൃതദേഹം ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലേക്കും ഒരാളുടെ മൃതദേഹം വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. 10, 11, 12 ക്ലാസുകളിലെ 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക