വളാഞ്ചേരി: അറുപതുകാരിയെ അപായപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത സംഭവത്തിലെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശി ഹബീബുല്ലയാണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം 23 നാണ് സംഭവം.
വടക്കുംമുറി അയ്യപ്പ ക്ഷേത്രത്തിലെ ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരുന്ന 60 കാരിയായ വിജയലക്ഷ്മിയെ പുറകിൽ നിന്ന് തുണികൊണ്ട് കഴുത്തിൽ മുറുക്കിയാണ് സ്വർണാഭരണങ്ങൾ കവർന്നത്.
എസ്എസ്എൽസി പരീക്ഷ; മലയാളം മീഡിയത്തിൽ എഴുതുന്നത് 42 ശതമാനം കുട്ടികൾ മാത്രം
കവർച്ചക്കിടെ ബോധരഹിതയായ വിജയലക്ഷ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് പ്രതി പിടിയിലാകുന്നത്. കൊൽക്കത്ത പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക